Friday, July 28, 2023

സഖാവ് രഘുവിന്റെ ലഡു - 1954 Flashback.

1954 - സ്ഥലം : കേരളം

രഘുവും നാരായണനും അന്നത്തെ പേര് കേട്ട കുട്ടി സഖാക്കളായി മാറിയിരുന്നു. അന്നത്തെ കല്യാണ പാർട്ടിക്ക് അവർക്ക് പോകണം. അത് ഒരു ആഗ്രഹമാണ്. പക്ഷെ ഭയമാണ്. ആരാണ് കൊല്ലാൻ ശ്രമിക്കുകയെന്നറിയില്ല. കൊല്ലാൻ തക്ക കുറ്റമൊന്നും ചെയ്തിട്ടില്ല. പക്ഷേ, ആ കാലത്ത് കമ്മ്യൂണിസ്റ്റാണെങ്കിൽ കൊല്ലാൻ പ്രത്യേക കാരണമൊന്നും വേണ്ട. എന്നാലും രണ്ട് പേരുടെയും കുട്ടി പ്രായം വിട്ടു മാറിയിട്ടില്ല.

ഭാര്യ രമ പിന്നിൽ നിന്നും പറഞ്ഞു "പലഹാരം തിന്നാൻ കൊതി തന്നെ. അല്ലാതെ ആരെങ്കിലും ജീവന് ഭയമുള്ളവർ അവിടെ പോകുമോ?"

"കൊതിയായിട്ടില്ല, എത്ര കാലം ഒളിച്ചു ജീവിക്കും..."

"ഉവ്വ് ...ആ പ്രായത്തിൽ...ഞാൻ വിശ്വസിക്കില്ല..." രമ പൊട്ടിച്ചിരിച്ചു.

"നിനക്ക് 70 വർഷം മുമ്പത്തെ കാര്യങ്ങളെ  കുറിച്ച് ഒരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്... ഈ വയസ്സുകാലത്ത് നമ്മൾ ഒരുമിച്ചിരുന്നു സംസാരിക്കാൻ കാരണം തന്നെ ചിലപ്പോൾ " രഘു അവളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.

"എന്നാലും ജന്മിയുടെ കല്യാണ വീട്ടിൽ പോയി ലഡു കഴിക്കും വേണം...അവര് നിങ്ങളെ കൊല്ലാനും പാടില്ല...ഞാൻ ആ ഭാഗത്തേക്ക് തന്നെ പോകില്ല.. ആ നാരായണന് ബുദ്ധിയുണ്ടല്ലോ..അയാളും ഉപദേശിച്ചില്ലേ?" ഭാര്യ രമ ആവർത്തിച്ചു.

രഘുവും നാരായണനും ജന്മിയുടെ വീട്ടിൽ കല്യാണത്തിന് പോയി. അന്ന് അവിടെ ബെഞ്ചും ഡെസ്കും പലഹാരങ്ങൾ നിരത്തിവെച്ചിട്ടുണ്ട്. അവർ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു. അവരുടെ മുന്നിൽ പലഹാരങ്ങളും ചായയും പണിക്കാർ കൊണ്ടുവച്ചു. പെട്ടന്ന് അവർ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് മുൻമ്പേ പലഹാരം തയ്യാറാക്കി വെച്ച ബെഞ്ചിലേക്ക് മാറിയിരുന്നു. അവിടെ ഉണ്ടായിരുന്ന ലഡുവും ചായയും കഴിച്ചു.

തങ്ങളുടെ മുന്നിൽ കൊണ്ടുവെച്ച ചായയിൽ വിഷമുണ്ടോ എന്ന് അവർക്ക് സംശയം തോന്നി. അത്കൊണ്ടാണ് അവർ കസേര മാറി ഇരുന്നത്.  

അത് കേട്ട് വീണ്ടും രമ പൊട്ടിച്ചിരിച്ചു. "അത് തന്നെയാണ് ഞാൻ പറഞ്ഞത് ഞാൻ ആ ഭാഗത്തേക്ക് തന്നെ പോകില്ല...ഇത്ര സംശയം ഉണ്ടെങ്കിൽ ആരെങ്കിലും ജന്മി ചായ കുടിക്കാൻ പോകുമോ?"

രഘുവിന് ഉത്തരം കിട്ടിയില്ല. "അത് പിന്നെ ..."

"അത് തന്നെയാണ് ഞാൻ പറഞ്ഞത്... ഭയത്തേക്കാൾ നിങ്ങളുടെ കൊതിയാണ് വിജയിച്ചത്.!" രമ വീണ്ടും ചിരിച്ചു. നീട്ടി വളർത്തിയ നരച്ച താടി തലോടി രഘു അവളുടെ ചിരിയോട് ചേർന്ന് കൂടുതൽ തർക്കം ആ വിഷയത്തിൽ നടത്തിയില്ല.

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...