Monday, August 28, 2023

ടൈപ്പും ഐ.ആർ.എസ് കമ്പ്യൂട്ടറും ജോണേട്ടനും

എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്രോഗ്രാമിങ്. അവധികാലം കളിക്കാൻ സമയം കണ്ടെത്തുന്നതിനുമൊപ്പം എന്തെങ്കിലും പഠിക്കാനും സമയം നീക്കിവെക്കണമെന്ന വീട്ടിലെ നിർദ്ദേശങ്ങൾ അതിനു പിന്നിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. (1990 April - May) എന്നാൽ ആ കാലത്ത് ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകുന്നതും ഒരു സാധാരണ പഠന കാര്യമായി പലരും കരുതിയിരുന്നു. എന്നാൽ രണ്ടു മാസം ടൈപ്പ് പഠിക്കാൻ പോകുന്ന സമയത്ത് നാട്ടിൽ ചിലർ പറയുമായിരുന്നു, "ടൈപ്പ് പഠിക്കുന്നത് നല്ലതാണ്, കമ്പ്യൂട്ടർ പഠനം എളുപ്പമാകും."

അവിടുത്തെ ആദ്യ കമ്പ്യൂട്ടർ അധ്യാപകന്റെ പേര് എനിക്ക് ഓർമ്മയുണ്ട് ടോബി. പിന്നീട് ഒരു തവണ ഒറാക്കിൾ മിടുക്കനായ രാജേഷ് അധ്യാപകനായിരുന്നു. രണ്ടോ മൂന്നോ തവണ അവിടെ കമ്പ്യൂട്ടർ പഠിക്കാൻ പോയിട്ടുണ്ട്. ജോണേട്ടൻ പപ്പയുടെ അടുത്ത ബന്ധുവും എന്നാൽ  അതിനേക്കാൾ ഉപരി ഏറ്റവും അടുത്ത സുഹൃത്തായിരുന്നതുകൊണ്ടും എന്റെ കയ്യിൽ നിന്നും പഠനത്തിനുള്ള  ഫീസ് വാങ്ങിക്കാറില്ല. ഒരു പക്ഷേ കോർപ്പറേറ്റ് ഓഫിസ് ശൈലിയിലുള്ള ആധുനിക സംവിധാനങ്ങൾ ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്. ഐ.ആർ.സിൽ  പഠിക്കാൻ കയറുമ്പോൾ എന്റെ നാട് പല കാര്യങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നാറുണ്ട്.  പുരോഗതിയുടെയും പുതുമയുടെയും അടയാളമായതുകൊണ്ട് ഐ.ആർ.എസ് കമ്പ്യൂട്ടറിന്റെ പേര് സ്വരാജ് റൗണ്ടിൽ ഉയർന്ന് നിൽക്കുന്നത് കാണുമ്പോൾ സുഹൃത്തുക്കളോട് അത് എന്റെ ബന്ധുവിന്റെയാണെന്ന് അഭിമാനത്തോടെ പറയുമായിരുന്നു. ഒരു സ്ഥാപനം തുടങ്ങാനുള്ള എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത്, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയതിനു ശേഷം,  മനോഹരമായ ഒരു ഗ്ലാസ് ഫൈബർ ക്യാബിനിൽ ഇരുന്ന് അഭിമാനത്തോടെ വീക്ഷിക്കുന്ന ജോണേട്ടന്റെ മുഖം; വ്യക്തിപരമായ  വിജയത്തിന്റെ പ്രതീകമായി പലപ്പോഴും ഓർക്കാറുണ്ട്. തൃശൂരിൽ ടെൿനോളജി  രംഗത്ത് ആദ്യ സ്ഥാപനങ്ങളിലൊന്നായിരുന്നു  ഐ.ആർ.എസ്.

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...