Sunday, November 19, 2023

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർന്ന്കൊണ്ടിരുന്നു. പേര് ബാലൻ എന്നാണെങ്കിലും പ്രായം 50 കൂടുതൽ കാണും. ബസ് കയറാൻ പോകുമ്പോൾ ഞാൻ അവനെ നോക്കികൊണ്ട് നിൽക്കും. ആശാരി ബാലൻ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്. പണ്ട് അവൻ ആശാരിയായി പണിയെടുത്തിരിക്കാം. എപ്പോഴും ഒരു മരത്തിൽ ഉളി പിടിച്ചു ഉരക്കുന്ന ബാലൻ ഇടയ്ക്ക് ആ മരം കഷണം  ഒരു കണ്ണ് ഇറുക്കി ശരിയായില്ലേ എന്ന് നോക്കി കൊണ്ടിരിക്കും. എന്നും ഇതേ പരിപാടി തന്നെ. ഒരു ചെറിയ മരകഷ്ണവും ഉളിയും പിടിച്ചു എത്രയോ വർഷങ്ങൾ അവൻ ആ ബസ് സ്റ്റോപ്പിൽ വെയിലും മഴയും കൊണ്ടിരുന്നു. എപ്പോഴോ കേട്ടു ബാലൻ അസൂഖം പിടിച്ചു മരിച്ചുപോയെന്ന്.  സ്ഥിരമായി ഉളിയുടെയും മരത്തിന്റെയും മൂർച്ച നോക്കികൊണ്ടിരുന്ന ബാലന്റെ മുഖം എനിക്ക് അടുത്തിടെ ഓർമ്മ വന്നു. ഞാൻ എഴുതിയ പല കഥാ ഭാഗങ്ങളും വെട്ടിയും തിരുത്തിയും തൃപ്തി വരാതെ ഇരുന്നപ്പോൾ തോന്നിയ ഏറ്റവും അനുയോജ്യ ചിത്രം ഭ്രാന്തൻ ബാലന്റെയാണ്.


ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...