Wednesday, July 8, 2020

Calicut University D-Zone Mimicry Competition,1999,2000


ഏതു കോളേജിലായിരുന്നു മത്സരമെന്ന് ഞാൻ ഓർക്കുന്നില്ല. തൊണ്ണൂറുകളുടെ അവസാനം.(1999) ഡി-സോൺ കലോത്സവത്തിൽ പങ്കെടുത്തു കൊണ്ട്, മത്സര ശേഷം പുറത്തിറങ്ങുമ്പോൾ ഒരാൾ അലമുറയിട്ട് കരയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റക്കിരുന്ന് അലമുറയിട്ട് കരയുന്നത് കണ്ടപ്പോൾ എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. മത്സരത്തിൽ സെക്കന്റ് പ്രൈസ് മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് അവൾ കരച്ചിൽ തുടർന്നു. അത് കേട്ടതും എനിക്ക് കൂടുതൽ അത്ഭുധമായി. "ഇയാൾക്ക് സെക്കന്റ് കിട്ടിയില്ലേ. എനിക്ക് ഒരു സമ്മാനവും കിട്ടിയിട്ടില്ല." ഞാൻ അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു. "നിങ്ങളെപ്പോലെയല്ല അച്ഛനും അമ്മയും ഒരുപാട് പണം ചിലവാക്കിയാണ് മാഷിനെ ഏർപ്പാടാക്കി പഠിപ്പിക്കുന്നത്" അവർ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു. "ഓ അത് ശരി പ്രത്യേകമായി മാഷിനെ..." ഞാൻ പറഞ്ഞു തുടങ്ങുന്നതിന് മുമ്പേ കരച്ചിലിനിടയിൽ അവരുടെ അടുത്ത ചോദ്യം "ഇതിനൊക്കെ എന്താ ചിലവെന്നറിയോ? " എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. സോറിയെന്നു രണ്ടു തവണ പറഞ്ഞ് അവിടെ നിന്നും വേഗം തലയൂരി. അതിനു മുമ്പുള്ള വർഷങ്ങളിലെ കരച്ചിലൊന്നും ഞാൻ നേരിട്ട് കണ്ടിരുന്നില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ആ വർഷത്തെ കരച്ചിൽ, നേരിൽ കാണുന്ന ആദ്യ അനുഭവമായിരുന്നു. വർഷങ്ങളായി തോറ്റു പരിചയമുള്ളവർക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എളുപ്പം കഴിയുമല്ലോ എന്ന എന്റെ വിശ്വാസം അവിടെ നഷ്ടപ്പെട്ടു.

വീട്ടിലെത്തുമ്പോൾ തോൽവി വിശേഷം പറയുമ്പോൾ, ഞാൻ കൂട്ടി ചേർക്കും "അവർക്കൊക്കെ കോച്ച് ഉണ്ട് കൊച്ചിൻ കലാഭവന്റെ കോച്ച് സ്ഥിരമാണ്." അതിനുള്ള മറുപടിയും സ്ഥിരമാണ്  "ആ നിനക്ക്, കോച്ചില്ലാതെ കിട്ടിയത് മതി." പ്രത്യകിച്ചും ഈ പരിപാടിക്ക് കോച്ച് ആവശ്യമാണെന്ന് അവരോ ഞാനോ കരുതിയിരുന്നില്ല.

അതിനും അടുത്ത വർഷം എനിക്ക് മിമിക്രിയിൽ മൂന്നാസ്ഥാനം ലഭിച്ചപ്പോൾ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു "വേണമെങ്കിൽ അവർക്ക് രണ്ടാം സ്ഥാനം തരാമായിരുന്നു." യൂണിവേഴ്‌സിറ്റി മത്സരത്തിന്റെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചു പരിപാടി ചെയ്തതുകൊണ്ട് ഒരു സമ്മാനവും ലഭിക്കില്ലെന്ന്  തീർച്ചയിൽ ഇരുന്നിരുന്ന എനിക്ക് മൂന്നാം സ്ഥാനം തന്നെ ഒന്നാം സ്ഥാനമായി തോന്നി. ഞാൻ ഓർത്തിരിക്കുന്ന വലിയ കാര്യം, റിസൾട്ട് വരും മുമ്പേ ഒന്നാം സ്ഥാനം ലഭിച്ച വ്യക്തി എന്റെ അടുത്ത് വന്നൊരു വാചകം പറഞ്ഞു. അവനു അവന്റെ മത്സരത്തിന്റെ ഗുണത്തിൽ വിശ്വാസം ഉണ്ട്, പക്ഷേ ജഡ്‌ജിമാരെ വിശ്വാസമില്ല. പക്ഷേ, അവസാനം,  സുനിലിന് തന്നെ ഒന്നാം സ്ഥാനമെന്ന് റിസൾട്ട് വന്നു. സുനിലിന്റെ മുഖത്ത് വലിയ ആശ്വാസം. ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞു, “ഓ.. അവൻ എനിക്ക് ലഭിക്കുമെന്ന് ഭയന്നിട്ടാണോ നടന്നത്?”

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...